Wednesday, 9 October 2019

മാ നിഷാദ

[ അവൾക്കു പെട്ടെന്ന് ഒരു സംശയം. സ്കൂളിലോ കോളജിലോ തന്റെ കൂടെ പഠിച്ച ആരെങ്കിലും? അകന്ന ബന്ധുക്കൾ ആരെങ്കിലും? അനോണിമസ് അക്കൌണ്ടുകളുടെ കാലഘട്ടം അല്ലേ! അങ്ങനെ ആരെങ്കിലും ആണോ എന്ന് സംശയിച്ച് അവൾ ഒരു മെസ്സേജ് അയച്ചു.
         "യഥാർത്ഥ പേര് ഇത് തന്നെയാണോ?"
അപ്പോൾ തന്നെ മറുപടിയും വന്നു.
"അല്ല. സഞ്ജയ് എന്നാണ്"
             "പിന്നെന്താ ഇങ്ങനെ ഒരു പേര്?"
"ഈ ക്യാരക്റ്റർ ഒരുപാട് ഇഷ്ടമാണ്. ജീവിതവും അതുപോലെ തന്നെ നല്ല കഷ്ടപ്പാടാണ്."
             "എന്നെ എങ്ങനെ അറിയാം?"
"അതൊക്കെ അറിയാം"
               "പറയ്. പ്ലീസ്.  എനിക്കൊരു
      .         പിടിയും കിട്ടുന്നില്ല."
"ഒന്നോർത്തു നോക്ക്."
              "എന്നെ തന്നെയാണോ? ആളു
               മാറിപ്പോയില്ലല്ലോ!"
"സെന്റ് മേരീസിലല്ലേ ജോലി?"
              "അതേ! എങ്ങനെ അറിയാം?"
"നമ്മൾ ഒരു സ്റ്റോപ്പിലാണ് ഇറങ്ങുന്നത്"
             "അവിടെ ഒരുപാട് പേരിറങ്ങുന്നുണ്ട്.
             അതിലാരാണെന്നു വിചാരിക്കണം?
              പറയ്. പ്ലീസ്"
"നാളെ നേരിട്ടു കാണാം. അപ്പോൾ പറ്റുമെങ്കിൽ കണ്ടുപിടിക്ക്."
               "ഓക്കെ"
"ഗുഡ് നൈറ്റ്"
               "ഗുഡ് നൈറ്റ്"]
    
ഇത്രയും എഴുതിയത് യാന്ത്രികമായിട്ടായിരുന്നു.എഴുതിക്കഴിഞ്ഞ് ഞാനത് വായിച്ചു നോക്കി. ഞാനെഴുതാൻ ഉദ്ദേശിച്ച കഥയിൽ നിന്നും ഒരുപാട് ദൂരം എനിക്ക് അനുഭവപ്പെട്ടു. ഇന്റർനെറ്റിലൂടെ മാത്രം അടുപ്പമുള്ള രണ്ടു പേരായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. ഇപ്പോളതു വളരെ അടുത്തു ജോലി ചെയ്യുന്നവരായി മാറി. മനപ്പൂർവമല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. അതുപോലെ എത്രയെത്ര മാറ്റങ്ങൾ...
അവസാനം പ്ലാൻ ചെയ്ത കഥയും ഞാൻ എഴുതിയ കഥയും തമ്മിൽ യാതൊരു ബന്ധവുമില്ലാതെയായി.

NB:-1)വായിക്കേണ്ട രീതി.
സ്ക്വയർ ബ്രാക്കറ്റിൽ [ ] ഉള്ളത് 'വിരലുകൾ' എന്ന സാങ്കല്പിക നോവലിലെ പ്രസക്ത ഭാഗങ്ങൾ .
2) കഥാപാത്രങ്ങൾ സാങ്കല്പികം മാത്രം.

No comments:

Post a Comment

A Wall in Madras