Wednesday, 25 December 2019

ട്രക്ക്

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സൈബർസെല്ലിൽ നിന്നുള്ള ഫോൺ വന്നത്. ആ നമ്പർ മുൻപ് രവി എന്നൊരാൾ ഉപയോഗിച്ചിരുന്നതാണ്. അയാളുടെ അഡ്രസ്സ് കണ്ടുപിടിച്ച് അന്ന് തന്നെ അവർ അയാളുടെ വീട്ടിൽ ചെന്നു. അപ്പോൾ സമയം ഏകദേശം രാത്രി ഒമ്പത് മണി ആയിരുന്നു. കോശി കോളിങ് ബെല്ലടിച്ചു. ഒരു സ്ത്രീ വാതിൽ തുറന്നു. "രവിയുടെ വീടല്ലേ?" കോശി ചോദിച്ചു.
"അതെ!" അവർ അങ്ങനെ പറയുമ്പോൾ ആ മുഖത്ത് ഒരുപാട് സംശയങ്ങൾ നിഴലിക്കുന്നുണ്ടായിരുന്നു. അതിനെയെല്ലാം കീറിമുറിച്ചുകൊണ്ടു വന്നത് ഹരിയുടെ ചോദ്യമായിരുന്നു. "രവി എവിടെ? ഒന്നു കാണണം."
"ചേട്ടൻ വന്നിട്ട് നാലു ദിവസമായി."
"എവിടെയാണ് പോയത്?"
"അറിയില്ല."
"ചോദിക്കാറില്ലേ?"
"ഇല്ല. ഒരു വല്ലാത്ത സ്വഭാവമാണ്. ഇടയ്ക്ക് വീട്ടിൽ വരും. ഒന്നും സംസാരിക്കില്ല. അകത്ത് ഒരു റൂമുണ്ട്. അവിടെയിരിക്കും. ആർക്കും ഒരു ശല്യവുമുണ്ടാക്കില്ല. കഴിക്കാൻ പോലും വരില്ല."
അങ്ങനെ ഒരു വിവരണം അയാളാണ് പ്രതി എന്ന നിഗമനത്തിലേക്ക് അവരെ എത്തിച്ചു. "അയാളുടെ റൂം കാണണം" മിഥ്യ പറഞ്ഞു. ആ സ്ത്രീ അവരെ അയാളുടെ മുറിയിലേക്ക് എത്തിച്ചു. ആകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോകളും അവരെക്കുറിച്ചുള്ള ചില പത്രവാർത്തകളും അവിടെനിന്ന് കിട്ടി. അതിൽ നിന്നാണ് അവർക്ക് മനസ്സിലായത് അയാൾ ഇന്റർസ്കൂൾ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ കായികതാരങ്ങളെ തിരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നുവെന്ന്.
"രവിയുടെ ഒരു ഫോട്ടോ വേണം."
ഹരി പറഞ്ഞു. അവൾ പോയി ഒരു ഫോട്ടോ കൊണ്ടുവന്നു. അത് അവർക്ക് കൊടുത്തു. ആ ഫോട്ടോയിൽ ഒന്നു നോക്കിയതിനു ശേഷം ഹരി അവളോട് പറഞ്ഞു, "എപ്പോഴെങ്കിലും അയാൾ വന്നാൽ സ്റ്റേഷനിലേക്കു വിളിക്കണം."
"ശരി സാർ"
പിറ്റേന്നുതന്നെ എല്ലാ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ് കൊടുത്തു. അതുപോലെ തന്നെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അയാളുടെ ഫോട്ടോ അയച്ചു കൊടുത്തു.
                                   തുടരും..

Thursday, 19 December 2019

ട്രക്ക്

അയാൾ തുടർന്നു, "അവർ പേരെനക്ക് തെരിയാത് സാർ."
മിഥ്യ എന്തോ ചോദിക്കാൻ തുടരുകയായിരുന്നു. പെട്ടെന്ന് ഹരി അവളെ തടഞ്ഞു. അതിനുശേഷം അയാളോട് ചോദിച്ചു, "നിങ്ങളുടെ പേരെന്താ? തമിഴ്നാട്ടിലെവിടെയാണ്?"
"എൻ പേര് അരസു, സാർ. തേനിയിലെ താൻ സാർ നാൻ തങ്കിട്ടേ ഇരുപ്പാൻ. ഇങ്കേ ഡ്രൈവറാ താൻ വേലൈ പാക്കിറേൻ."
"എവിടെയാ ജോലി ചെയ്യുന്നത്? "
"റെയിൻബോ കമ്പനിയിലെ താൻ സാർ"
"ആ കമ്പനിയുടെ വണ്ടിയല്ലേ നീ മോഷ്ടിച്ചു എന്നു പറഞ്ഞത്?"
"എന്ന സാർ?"
മിഥ്യ അത് പരിഭാഷപ്പെടുത്താനായി ശ്രമിച്ചു. ചെറിയ വിക്കോടെ അവൾ ചോദിച്ചു, "അന്ത കമ്പനിയുടെ ലോറി അല്ലേ തിരുടിയത്?"
"ആ. അന്ത കമ്പനി ലാറി താൻ സാർ. ഒരുനാൾ അന്ത ആൾ സൈറ്റിലെ വന്താൻ. റെജി സാറുക്കിട്ടെ അന്നേക്ക് അവർ പേസുമ്പോതുതാൻ കീ എടുക്കിറതുക്കാക നാ അങ്കേ പോനത്. അപ്പുറം അവ എന്നെ പാക്ക വന്താങ്ക. റിവർ സൈഡിലെ ഒരു ഷെഡിരുക്കും. ലാറി യാരുക്കും തെരിയാമ അങ്കേ കൊണ്ടുവര സൊന്നാൻ സാർ. പത്തായിരം കുടുത്തിട്ടാങ്ക സാർ. തെരിയാമ പണ്ണിട്ടേൻ സാർ. ലാറിക്കുള്ളൈ അന്ത ഡെഡ്ബാഡിയെല്ലാം എപ്പടി വന്തേൻ എന്രു എനക്ക് തെരിയാത് സാർ."
"ഓക്കെ. ഓക്കെ. യാർ ഇന്ത റെജി?"
"അയാൾ ഒരു കോൺട്രാക്ടറാണ്." മറുപടി പറഞ്ഞത് കോശിയായിരുന്നു.
മിഥ്യ കുറച്ചുനേരം ആലോചിച്ചിട്ടു ചോദിച്ചു, "അന്ത ആളിന്റെ ഫോൺ നമ്പർ ഇരുക്കുമാ?"
"ആ സാർ." അയാൾ ഫോണിൽ നിന്ന് ഒരു നമ്പർ എടുത്തു മിഥ്യയ്ക്ക് കൊടുത്തു. മിഥ്യ ആ നമ്പറിൽ വിളിച്ചു നോക്കി. പക്ഷേ സ്വിച്ച് ഓഫായിരുന്നു.
അവർ ആ നമ്പർ സൈബർസെല്ലിനു കൈമാറി. അവസാനമായി മിഥ്യ ഒരു ചോദ്യം കൂടെ ചോദിച്ചു. "അന്ത ലോറി എങ്കെ കൊണ്ടു വരാനാണ് സൊന്നത്?"
"അത് സെന്റ് മേരീസ് ചർച്ചില്ലെയാ! അങ്കെ താൻ"
                    തുടരും

Wednesday, 11 December 2019

ബലൂൺ





ഒരിക്കൽ എവിടെനിന്നോ ഒരു ബലൂൺ കിട്ടി. എന്നിൽ നിന്നും അകന്നു പോകാതിരിക്കാൻ ഞാനതിന്റെ നൂൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ ചരട് പൊട്ടിപ്പോയി. ആ ബലൂൺ ഉപേക്ഷിക്കാൻ അപ്പോഴും മനസ്സുണ്ടായിരുന്നില്ല.അതുകൊണ്ട് ഞാൻ അതിനു പിന്നാലെ പറന്നു. ഞാനതിലേക്ക് അടുക്കുംതോറും അത് അകന്നു പോകുകയായിരുന്നു. എന്റെ ചിറകുകൾ പതിയെ തളർന്നു പോകുന്നതു പോലെ തോന്നുന്നു. പക്ഷെ ഞാൻ പറക്കുക തന്നെ ചെയ്യും. അത് എന്റെ സ്വപ്‌നമാണ്

Monday, 9 December 2019

ട്രക്ക്


"അന്ന് അഞ്ചുമണിയ്ക്കാണ് ട്രെയിൻ വന്നത്. ഒരു രണ്ട് മിനുറ്റിനുള്ളിൽ  അതു സ്റ്റേഷനിൽ നിന്നു പോയി. അതു കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത്. തിരിച്ചു വരുമ്പോൾ ....." നിഥിന് എന്തൊക്കെയോ പറയുവാൻ അല്പം മടിയുള്ളതുപോലെ. 
ഹരി നിഥിനെ നിർബന്ധിച്ചു,"അത് പറഞ്ഞോളൂ."
നിഥിൻ തുടർന്നു,"അപ്പോൾ എനിക്കൊരു ഫോൺ വന്നു. ഞാനത് അറ്റന്റ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ആക്സിഡന്റായത്. ഞാൻ പെട്ടെന്ന് റിവേഴ്സ് എടുത്തു. അപ്പോഴാണ് അതിന്റെ സൈഡിൽ നിന്ന് ബ്ലഡ് വരുന്നതു കണ്ടത്. ഞാൻ അപ്പോൾ തന്നെ എസ് ഐയെ വിളിച്ചു. കോശി പത്ത് മിനുറ്റിനുള്ളിൽ വന്നു. പിന്നെ സ്റ്റേഷനിൽ നിന്നു രണ്ടു മൂന്ന് പൊലീസുകാര് കൂടെ വന്നു. കോശി വരുന്നതിനു  മുമ്പാണ്‌ ആ രണ്ടു പേര് വരുന്നത്. അവരെ കണ്ടപ്പോൾ ഞാൻ ബ്ലഡ് വരുന്ന കാര്യം പറഞ്ഞു.പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. അവരൊന്നു നോക്കിയിട്ടു പോയി."
മിഥ്യ ഒരു നിമിഷം ആലോചിച്ചിട്ടു ചോദിച്ചു, "അവരൊന്നും ചോദിച്ചില്ലേ?"
"ഇല്ല. അവരു പെട്ടെന്ന് പോയി"
"അവരുടെ സ്കെച്ച് വരച്ച് ലുക്കൗട്ട് നോട്ടീസ് കൊടുക്കണം. ഒന്നുകിൽ ഇവരാണ് ഇത്രയും കുഞ്ഞുങ്ങളെ കൊന്നത്. അതല്ലെങ്കിൽ യഥാർത്ഥ കൊലപാതകിയിലേക്കുള്ള വാതിലാണ് ഇവർ."


അടുത്ത ദിവസം ഓരോ കുട്ടികളുടെയും സ്കൂളിലും വീടുകളിലുമായി അവർ അന്വേഷണം നടത്തി. ആ രണ്ടുപേരെ കുറിച്ചായിരുന്നു അന്വേഷണം മുഴുവനും. പക്ഷേ അവരെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു.
അന്ന് വൈകിട്ട് ആരോ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു. അവരിലൊരാളെ കണ്ടു എന്നു പറഞ്ഞായിരുന്നു വിളിച്ചത്. ഉടൻ തന്നെ കോശി രണ്ടു പൊലീസുകാരെയും കൂട്ടി അവിടെ ചെല്ലുകയും അയാളെ കണ്ടുപിടിച്ചു സ്റ്റേഷനിലേക്കു കൊണ്ടുവരികയും ചെയ്തു. കോശി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അയാൾ ആ ട്രക്കിനെക്കുറിച്ച് ഒന്നും പറയുന്നുണ്ടായിരുന്നില്ല. കുറച്ചു സമയത്തിനു ശേഷം മിഥ്യ വന്നു. പല രീതിയിൽ അവർ ചോദ്യം ചെയ്തു.ഒടുവിൽ അയാൾക്കു സമ്മതിക്കേണ്ടി വന്നു.
 "സാർ. നാൻ താൻ സാർ. എങ്കിട്ടെ ഒരുവർ കൂപ്പിട്ടു  അന്ത ലാറി തിരുട സൊന്നാൻ സാർ. വേറെ എതുവും എനക്ക് തെരിയാത് സാർ."
"അത് യാര്? അവർ പേരുനക്ക് 
തെരിയുമാ 
                               തുടരും......

A Wall in Madras