Saturday, 30 November 2019

ട്രക്ക്

ഹരി കോശിയോടായി ചോദിച്ചു 
"ആ വണ്ടിയ്ക്ക് കംപ്ലയിന്റ് വല്ലതും ഉണ്ടായിരുന്നോ എന്നു  നോക്കിയോ?"
"ഇല്ല സാർ. അങ്ങനെ ഒന്നുമില്ലായിരുന്നു."
മിഥ്യ ഹരിയോടായി പറഞ്ഞു, 
"നിഥിനെ ഒന്നു വിളിക്കണം. അന്നയാൾ അവിടെ എന്തൊക്കെയാണ് കണ്ടത് എന്നറിയണം. നമുക്ക് നിഥിനുമായി സംസാരിക്കാം."

നിഥിൻ അന്നു വൈകിട്ട് അഞ്ചരയോടെ സ്റ്റേഷനിലെത്തി. ചോദ്യങ്ങളെല്ലാം ചോദിച്ചത് മിഥ്യ ആയിരുന്നു.
"എപ്പോഴാണ് നിങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയത്?
"രാവിലെ ഒരു നാലുമണിയോടടുത്ത സമയത്താണ്."
"പോകുന്ന വഴിക്ക് ആ വണ്ടി കണ്ടിരുന്നോ?"
"അത് ശ്രദ്ധിച്ചില്ല."
"സ്റ്റേഷനിലേക്കു പോയത് ആരെ കൊണ്ടായിരുന്നു?"
"ചേച്ചിയും ഹസ്ബന്റും!"
"ഓക്കെ. അവരെ ഒന്നു ഫോൺ ചെയ്യാമോ?"
നിഥിൻ ഫോണെടുത്തിട്ട്, "ഇതാ മാഡം നമ്പർ" 
മിഥ്യ അവരെ വിളിച്ചു. അവർ അന്നു പോകുമ്പോൾ അവിടെ വണ്ടികളൊന്നുമില്ലായിരുന്നു.
അവസാനമായി മിഥ്യ ഒരു ചോദ്യം കൂടി ചോദിച്ചു.
"അന്നു കോശി സാറിനെ വിളിക്കുമ്പോഴോ അതു കഴിഞ്ഞോ അവിടെ ആരെങ്കിലും വന്നിരുന്നോ?"
"ആ.. രണ്ടു പേരുണ്ടായിരുന്നു. ഒരാൾ മെലിഞ്ഞു താടിയുള്ള ഒരാൾ. മറ്റൊരാൾക്ക് നല്ല ഹൈറ്റുണ്ടായിരുന്നു."
"അവരുടെ സ്കെച്ച് വരയ്ക്കാൻ തക്ക ഓർമ്മയുണ്ടോ?"
"സഹായിക്കാം "
പെട്ടെന്ന് കോശി ഇടപെട്ടു.
"ഒരു സംഭവം നടന്ന് അവിടെ നാല് പൊലീസുകാര് വരുമ്പോൾ ചുമ്മാതെയാണെങ്കിലും നമ്മൾ മലയാളികൾ എത്തി നോക്കും. അതിലിപ്പോളിത്ര അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല."
"രാവിലെ അഞ്ചരയ്ക്കും ആറുമണിയ്ക്കും ഇടയ്ക്കാണ് ഈ പറയുന്ന നാലു പൊലീസുകാര് അവിടെ ചെല്ലുന്നത്. ആ സമയത്ത് ആ വഴിയിൽ വരാൻ സാധ്യതയുള്ളവർ ചുരുക്കമാണ്. അവിടെ പുല്ല് വളർന്ന് കാടുപോലെ കിടക്കുകയാണ്. അതുകൊണ്ടു തന്നെ അവരെ സംശയിക്കണം"
നിഥിനോടായി,"അവരെന്തെങ്കിലും ചോദിക്കുകയോ മറ്റോ ചെയ്തോ?"
"ഇല്ല. ഞാൻ നിന്ന ഭാഗത്തു നിന്നാണ് അവർ വന്നത്. പൊലീസ്കാരെ കണ്ടപ്പോൾ അവർ തിരിച്ചുപോയി." 
"കുറച്ചുകൂടി വിശദമായി പറയുമോ?"
                             തുടരും..

Wednesday, 13 November 2019

ട്രക്ക്

ഹരി അപ്പോൾ തന്നെ എസ് ഐയെ വിളിച്ചു പറഞ്ഞു. അതിന് ശേഷം മിഥ്യയോട് ചോദിച്ചു, "അഥവാ വണ്ടിയ്ക്ക് ഒരു കംപ്ലയിന്റുമില്ല എന്നു വരട്ടെ. എന്തായിരിക്കാം അവരുടെ ഉദ്ദേശം? "
"പേടിപ്പിക്കുക. അത്രമാത്രം. അങ്ങനെയെങ്കിൽ അവരുടെയെല്ലാം ഹിസ്റ്ററി കണ്ടുപിടിക്കണം. നമുക്ക് നമ്പർ ഇടാം ഒന്നു മുതൽ പതിനഞ്ചു വരെ. ഓരോരുത്തരുടെ പ്രായം, ശരീരത്തിലെ മുറിവുകൾ, കൊല്ലപ്പെട്ട ദിവസം ഇതൊക്കെ കണ്ടുപിടിക്കണം.
അത്യാവശ്യമായി പോസ്റ്റുമോർട്ടം ചെയ്യണം. "
"ഏകദേശം പത്ത് ഇരുപത് വയസ്സിനിടയ്ക്കുള്ള ആൺകുട്ടികൾ ആണ് എല്ലാം. അവരുടെ ശരീരത്ത് ചെളി ഉണ്ടായിരുന്നു. കുറച്ചു ശവങ്ങൾ അഴുകിയിരുന്നു. ഇവരൊക്കെ ഏതു നാട്ടുകാരാണെന്നു പോലും അറിയില്ല."
"പത്ത് പതിനഞ്ചു വയസ്സിനിടയ്ക്കുള്ള കുട്ടികളാണെങ്കിൽ വീട്ടുകാർ ഉറപ്പായും മിസ്സിങ് കേസ് കൊടുത്തിട്ടുണ്ടാകും. ആ വഴിക്കു നോക്കാം.മാഡം ആ ഡീറ്റെയിൽസ് ഒന്നു കളക്ട് ചെയ്തു തരണം. പിന്നെ മാഡം വരണ്ട. എല്ലാം ഞങ്ങൾ നോക്കിക്കോളാം. ഇതിനു വേണ്ടി സമയം കളഞ്ഞാൽ സ്വന്ത ജോലികൂടി ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. പിന്നെ എന്നെ പോലെ വീട്ടിലിരിക്കേണ്ടി വരും. കേസിന്റെ പ്രോഗ്രസ്സ് ഞങ്ങൾ അറിയിക്കാം."
ഹരിയും മിഥ്യയും ട്രക്ക് പരിശോധിക്കാനായി പോയി. ട്രക്കിനു ചുറ്റും നല്ല രീതിയിൽ ചെളി ഉണ്ടായിരുന്നു. പുഴയോടടുത്തുള്ള സ്ഥലങ്ങളിൽ കാണുന്ന തരത്തിലുള്ള മണ്ണായിരുന്നു ആ ട്രക്കിലുള്ളത്. അതിനാൽ തന്നെ പുഴയോടടുത്തുള്ള സ്ഥലങ്ങളിൽ അവർ ഒരു തിരച്ചിൽ നടത്തി. അവിടെ നിന്ന് പക്ഷേ ഫലപ്രദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
തിരികെ വന്നു മിസ്സിങ് കേസുകൾ പരതാൻ തുടങ്ങി. അതിൽ നിന്നും പതിമൂന്നു പേരെ കണ്ടെത്താൻ സാധിച്ചു. എല്ലാവർക്കും പതിനെട്ടു വയസ്സിനു താഴെ മാത്രമായിരുന്നു പ്രായം. 
"ഇവരുടെ ക്രിമിനൽ ബാക്ക്ഗ്രൗണ്ട് കണ്ടുപിടിക്കണം. വല്ല കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെങ്കിലോ"

                       തുടരും


Wednesday, 6 November 2019

ട്രക്ക്

അടുത്ത ദിവസം തന്നെ മിഥ്യയുമായി കേസിനെ സംബന്ധിച്ചു ഒരു ചർച്ച നടത്തി. അനിത, ഹരി,മിഥ്യ എന്നിവർ മാത്രമായിരുന്നു ആ ചർച്ചയിൽ ഉണ്ടായിരുന്നത്. ഹരി സംസാരിച്ചു തുടങ്ങി.
" കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതിന് രാവിലെ അഞ്ചര മണിയോടെയാണ് ഈ ട്രക്കിനെക്കുറിച്ച് ഒരാൾ എസ് ഐക്ക് ഫോൺ ചെയ്തു പറയുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്നു മടങ്ങുകയായിരുന്ന അയാളുടെ കാർ ഈ ട്രക്കുമായി കൂട്ടിയിടിച്ചു. അയാൾ പുറത്തിറങ്ങി നോക്കിയപ്പോൾ ആ ട്രക്കിന്റെ പിൻവശത്തായി റോഡിൽ രക്തം കിടക്കുന്നതായി കണ്ടു. അതിൽനിന്നു പിന്നെയും രക്തം പോകുന്നുണ്ടായിരുന്നു. അയാൾ ഉടൻ തന്നെ എസ് ഐയെ വിളിച്ചു."
"എസ്ഐയെ ആണോ വിളിച്ചത്?" മിഥ്യ ചോദിച്ചു.
"ആ. അതെ അയാൾ കോശിയുടെ ഒരു സുഹൃത്താണ്."
"അയാളുടെ പേരെന്താണ്?"
"നിഥിൻ.  അഡ്രസ്സും ഫോൺ നമ്പറും വാങ്ങിയതിനു ശേഷമാണ് അയാൾ പോയത്. പൊലീസെത്തുമ്പോൾ അയാളവിടെ ഉണ്ടായിരുന്നു."
"വണ്ടിയുടെ ഓണറെ കണ്ടുപിടിക്കാൻ ശ്രമം നടത്തിയിരുന്നോ?"
"അതൊരു കൺസ്ട്രക്ഷൻ കമ്പനിയുടെയാണ്. ഇരുപത്തിയാറിന് അവരുടെ സൈറ്റിൽ നിന്ന് അത് മോഷണം പോയതാണ്. അവരോട് വിശദമായി ചോദിച്ചതാണ്. മറുപടിയിൽ വലിയ കുഴപ്പമുണ്ടെന്നു തോന്നിയില്ല. വേണമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാമല്ലോ?പക്ഷേ എന്റെ സംശയം അതല്ല പത്ത് പതിനഞ്ചു ശവങ്ങളുള്ള ഒരു വണ്ടി എന്തുകൊണ്ടാണ് എല്ലാവർക്കും കാണാവുന്ന രീതിയിൽ ഉപേക്ഷിച്ചിട്ടു പോയത്.?"
"അതുപേക്ഷിച്ചു പോയതാണെന്ന് എന്താ ഇത്ര ഉറപ്പ്? ഡീസൽ ചെക്കു ചെയ്തിരുന്നോ? അതല്ല എഞ്ചിനോ       മറ്റോ വല്ല കംപ്ലൈന്റ്റ് ഉണ്ടെങ്കിലോ?                                              തുടരും

A Wall in Madras