Sunday, 8 September 2019

പിശാച്

അരികിലുണ്ടായിരുന്നുവെങ്കിലും നീ
ആയിരം കാതങ്ങളകലെയെന്നു തോന്നി.
പറയുവാൻ നൂറു വാക്കുണ്ടായിരുന്നെങ്കിലും,
അരികിൽ ഞാൻ മിണ്ടാതൊതുങ്ങിപ്പോയി.
പറയുവാനായി കരുതിയ വാക്കുകൾ
കോതിയൊതുക്കട്ടെ ഞാൻ.

മൃഗമായിരുന്നന്നു ഘോരമാം വനമതിൽ.
കാട്ടുതീ പോലെ പടർന്നു നീ വന്നെന്റെ
ഹൃദയത്തിൻ കോണിൽ സ്ഥാനം പിടിച്ചു.
ആരുമെടുക്കാതിരിക്കാനായ് ഞാനത്
മേഘത്തിൻ മീതെ ഒളിപ്പിച്ചു വച്ചു.
മേഘമുറഞ്ഞ് മഴയായി പെയ്തപ്പോൾ
താഴെവീണായിരം കഷണങ്ങളായി.
പിന്നെ ഞാൻ മനുഷ്യനല്ല. മൃഗവുമല്ല.
ഓർക്കുക, പിന്നെ ഞാനാരായിരിക്കും?

6 comments:

A Wall in Madras