Thursday, 23 May 2019

പേപ്പർ

അനിത കുറച്ചു സമയം ഒരത്ഭുതലോകത്തായി മാറി.
"ഹലോ,  കേൾക്കുന്നില്ലേ.."
"ആ.. ഏതു ഹോസ്പിറ്റലിൽ ആണ്"
"ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ്.
"ഓകെ."
ഹരി, "എന്തെങ്കിലും പ്രശ്നം ഉണ്ടോ?"
"ഇത്രയും സമയം നമുക്കൊപ്പം ഉണ്ടായിരുന്നത് മായ ആയിരുന്നു. മിഥ്യയ്ക്ക് രാവിലെ ആക്സിഡന്റ് ആയി."
ഹരി പെട്ടെന്ന് മായയെ അന്വേഷിച്ച് ഇറങ്ങിയോടി. പക്ഷേ അപ്പോഴേയ്ക്കും അവളെങ്ങോട്ടേയ്ക്കോ പോയിരുന്നു. ഹരി തിരികെ വന്ന് അനിതയോട്, "മിഥ്യയ്ക്ക് ആക്സിഡന്റ് ആയത് മായ കാരണമായിരിക്കും.ഹോസ്പിറ്റലിൽ പോയി മിഥ്യയെ ഒന്നു കാണാം. മാത്രമല്ല വണ്ടി ഏതാണെന്നു മനസ്സിലായാൽ എന്തെങ്കിലും ഒരു വഴി ഉണ്ടാകും."
അവർ ആശുപത്രിയിൽ എത്തി മിഥ്യയെ കണ്ടു.
അനിത, "എന്താ ശരിക്കും സംഭവിച്ചത്?"
മിഥ്യ, "രാവിലെ സ്റ്റേഷനിൽ പോകാൻ തുടങ്ങിയതാണ്. പെട്ടെന്ന് ഒരു വണ്ടി പിന്നിൽ നിന്നു വന്നിടിക്കുകയായിരുന്നു."
"ഏതു വണ്ടി ആണെന്നറിയുമോ?"
"ഇല്ല. അപ്പോഴേയ്ക്കും എന്റെ ബോധം പോയി. പിന്നെ ആ സജ്ഞയ് ആണ് എന്നെ ഇവിടെ കൊണ്ടു വന്നത്."
ഹരി, "ഏത് സജ്ഞയ്?"
മിഥ്യ, "മായയുടെ കേസിൽ നമ്മൾ അറസ്റ്റ് ചെയ്തില്ലേ? അവൻ ആ കേസുമായി ബന്ധമുള്ള ഒരുപാട് കാര്യങ്ങൾ എന്നോട്  പറഞ്ഞു.കുറച്ചു മുൻപാണ് പോയത്"
"അവൻ എന്തൊക്കെ പറഞ്ഞു?"
"അവർ രണ്ടു പേരും നിരപരാധികൾ ആയിരുന്നുവത്രേ. കേസിൽ അവരെ വെറുതെ വിട്ടെങ്കിലും അവർക്കിവിടെ ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല.അതുകൊണ്ട് സജ്ഞയും രാഹുലും ബാംഗ്ലൂര് പോയി. അവൻ ഇവിടെ ഒരു മരണത്തിന് വന്നതാണ്."
അനിത, "അതു നോക്കേണ്ട. മായ വീട്ടിലുണ്ടോ?"
മിഥ്യ, "ഇല്ല! എന്തേ?"
"മായ ഇന്ന് ഓഫീസിൽ വന്നിരുന്നു."
"എന്തിന്?"
"നീയാണെന്ന രീതിയിൽ. അവളിറങ്ങിയതിനു ശേഷമാണ് നിന്റെ ഫോൺ വന്നത്. "
"അവളെന്തെങ്കിലും പറഞ്ഞോ?"
"കേസ് അവസാനിപ്പിക്കണം എന്നുള്ള രീതിയിലാണ് സംസാരിച്ചത്."
"നമുക്ക് കഴിയുന്നതു വരെ അന്വേഷിക്കണം. അവളായിരിക്കും ഇതെല്ലാം ചെയ്യുന്നത്."
ഹരി ചോദിച്ചു, "സജ്ഞയ് ആണോ വണ്ടിയിടിച്ചത്?"
മിഥ്യ, "അല്ല ഒരു റെഡ് കളർ കാറായിരുന്നു. അത് നിർത്താതെ പോയി."
"അയാളെവിടെയാണ് താമസിക്കുന്നതെന്നു പറഞ്ഞോ?"
"ഇല്ല. പക്ഷേ ഒരു ഫോൺ നമ്പർ തന്നു."
"അവനോട് പെട്ടെന്ന് വരാൻ പറയ്"
മിഥ്യ അങ്ങനെ ചെയ്തു.
അനിത, "ഹരി, ഈ നമ്പറിന്റെ 24, 28, 1  ദിവസങ്ങളിലെ ലൊക്കേഷൻ ഒന്നു ചെക്കു ചെയ്യണം."
അഞ്ചു മിനുറ്റ് കഴിഞ്ഞപ്പോൾ സജ്ഞയ് അകത്തേക്കു വന്നു.
അനിത, "നിങ്ങൾ എന്നാണ് നാട്ടിൽ വന്നത്?"
"26ന് രാവിലെ"
"രാഹുൽ എന്തു ചെയ്യുന്നു?"
"അവനും ഞാനും ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ. ജോലി ചെയ്യുന്നു."
"ഇവിടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞോ?"
"ഇന്നലെ പതിനാറ് കഴിഞ്ഞു. നാളെ പോകണമെന്നാണ് വിചാരിക്കുന്നത്."
"ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ലേ?"
"കിട്ടും മാഡം."
"പൊയ്ക്കോളൂ"
10:30 PM
SP OFFICE
മിഥ്യയും, അനിതയും, ഹരിയും മാത്രം ചർച്ചയിൽ ആണ്.  പെട്ടെന്ന് സജ്ഞയ് അകത്തേക്കു വന്നു.
അനിത, "എന്താ സജ്ഞയ് ഈ സമയത്ത്? "
സജ്ഞയ് സംസാരിച്ചു തുടങ്ങി.
"തിരികെ പോകുന്നതിനു മുൻപ് നിങ്ങളോട് ചില കാര്യങ്ങൾ പറയണം എന്നു തോന്നി. രാവിലെ ഞാൻ അത് കുറച്ച് മിഥ്യയോട് പറഞ്ഞത് ആണ്."
"പറയൂ"
"ആറുമാസത്തിന് മുൻപ് നടന്ന ഒരു സംഭവമാണ് നമ്മുടെ പ്രധാന വിഷയം. 12/11/2018 രാത്രി എട്ടു മണിയോടടുത്ത സമയം. ജോലി കഴിഞ്ഞു വരികയായിരുന്ന ഏകദേശം ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു യുവതി പീഡിപ്പിക്കപ്പെട്ടു. ചെയ്തത് അഭിജിത്ത് സുദേവൻ. ഒരേ ഒരു സാക്ഷി ഡാനിയേൽ. ഏകദേശം ഇരുപത്തിമൂന്നു വയസ്സുള്ള രണ്ടു ചെറുപ്പക്കാർ അവളെ എടുത്ത് ആശുപത്രിയിൽ കൊണ്ടു പോയി. എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നു പേടിച്ച് അവർ അവിടെ നിന്നു പോയി.ഒന്നു ഞാൻ മറ്റൊന്ന് രാഹുൽ. ആശുപത്രിക്കാർ പൊലീസിൽ വിവരമറിയിച്ചു. അത് കേസായി. ആ കേസ് ആദ്യം കൈകാര്യം ചെയ്തത് അവളുടെ സഹോദരി മിഥ്യ ആയിരുന്നു. കേസ് അഭിജിത്തിനെതിരെ തിരിയുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് അവന്റെ അച്ഛൻ സുദേവന്റെ രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് കേസ് എസ്പിയ്ക്ക് കൈമാറി. പക്ഷേ കേസിന്റെ നിർദേശങ്ങൾ കൂടുതൽ നൽകിയിരുന്നത് ഫിറോസ് ആയിരുന്നു. അയാൾ കേസ് ഞങ്ങൾക്കെതിരെ തിരിച്ചു. ഡാനിയേൽ ഞങ്ങൾക്കെതിരെ സാക്ഷി പറഞ്ഞു. രണ്ട് ആഴ്ച ഞങ്ങൾ ജയിലിൽ കിടന്നു. അവസാനം മായ കാരണം ഞങ്ങൾ രക്ഷപ്പെട്ടു. പക്ഷേ ഞങ്ങളുടെ ഓഫീസിൽ, വീട്ടിൽ, സുഹൃത്തുക്കളുടെ ഇടയിൽ, അങ്ങനെ എല്ലാ സ്ഥലങ്ങളിലും ഞങ്ങൾക്ക് ഒരു വിലയും ഇല്ലാതായി. ഇവിടെ ജോലി ചെയ്യാൻ കഴിയുന്ന അവസ്ഥ അല്ലാതിരുന്നത് കൊണ്ടു ബാംഗ്ലൂരിൽ പോയി. ഇപ്പോൾ അവിടെ ജോലി ചെയ്യുന്നു."
ഹരി ഇടപെട്ടു, "നീ ഉച്ചയ്ക്ക് എന്താ പറഞ്ഞത്?  26നു വന്നു എന്നല്ലേ?"
"സത്യമാണ് സർ. ഞാൻ 26നാണ് വന്നത്. നിങ്ങളെന്നോട് ചോദിച്ചില്ലേ, എന്തിനു വന്നു, എപ്പോൾ വന്നു എന്നെല്ലാം. പക്ഷേ ആരാണ് മരിച്ചതെന്ന് മാത്രം ചോദിച്ചില്ല. ഫിറോസ് മരിച്ചു എന്നുറപ്പിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്."
അനിത, "നിനക്കറിയുമോ ആരാണ് കൊന്നതെന്ന്?"
"അതൊക്കെ കണ്ടുപിടിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ? ഞാൻ പറയാൻ വന്നത് അവസാനിച്ചിട്ടില്ല. അന്ന് കേസു കഴിഞ്ഞു രാഹുൽ അച്ഛനെയും അമ്മയെയും കൂട്ടി ബാംഗ്ലൂരിൽ പോയി. എന്റെ കൂടെ വരാൻ ആരുമുണ്ടായിരുന്നില്ല.ഞാൻ ജയിലിലായ വിഷമത്തിൽ എന്റെ അമ്മ ആത്മഹത്യ ചെയ്തു. പിന്നീട് ഞാനൊറ്റയ്ക്ക് ബാംഗ്ലൂരിൽ പോയി. പലപ്പോഴും ഇവരെയെല്ലാം കൊല്ലണമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അതിങ്ങനെ നീണ്ടുപോയി. അങ്ങനെയിരിക്കെയാണ് പത്രത്തിൽ ഫിറോസിന്റെ ഫോട്ടോ കണ്ടത്. ഞാൻ കൊല്ലണമെന്ന് വിചാരിച്ച ഒരുത്തനെ ഇങ്ങനെ കൊന്നത് ആരാണെന്ന് അറിയണമായിരുന്നു. അങ്ങനെ അയാളെ ഞാൻ കണ്ടു ഇന്നു രാവിലെ. തെളിവ് വല്ലതും ഉണ്ടെങ്കിൽ, എവിടെയാണെന്ന് കണ്ടെത്താൻ കഴിയുമെങ്കിൽ, അറസ്റ്റ് ചെയ്തോളൂ. അത് മായയാണ്.
പിന്നെ ഒരു കാര്യം എന്നെ രക്ഷിച്ച ഒരാൾക്ക് ഞാൻ ഒരിക്കലും  ദ്രോഹം ചെയ്യില്ല. ജീവൻ പോകുന്ന അവസ്ഥ ആണെങ്കിൽ പോലും"
06/04/2019
സുദേവന്റെ മൃതദേഹം രാവിലെ പൊലീസിനു ലഭിച്ചു.മറ്റുള്ളവയിൽ നിന്ന് ഒരൊറ്റ വ്യത്യാസം മാത്രം. അതിൽ ആരുടെയും വിരലടയാളം ഇല്ലായിരുന്നു. പേപ്പറിൽ ഇപ്രകാരം എഴുതിയിരുന്നു.
"Being a bad parent is a sign of not having learned from experience"
Mokokoma Mokhonoana
നാലഞ്ചു ദിവസം കൂടെ അവർ അന്വേഷിച്ചു. തെളിവുകളുമില്ല സാക്ഷികളുമില്ല.
CASE CLOSED
അവസാനിച്ചു


കഥാപാത്രങ്ങളുടെ പേരുകൾക്ക് നന്ദി: ആര്യ, ട്വിറ്റെർ സുഹൃത്തുക്കൾ

5 comments:

  1. സൂപ്പർ സറ്റോറി.. ഇത് ബ്ലോഗിൽ മാത്രം പോസ്റ്റിയാൽ പോര.. പുസ്തകത്തിൽ വരണം.. all the best Ancy.. 😍👌🏼✌️🏼❤️

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മായ ഓഫിസിൽ നിന്നിറങ്ങിയ ഉടനെ മിഥ്യയുടെ കാൾ...
    Ufff ഇജ്ജാതി ട്വിസ്റ്റ് 👌👌👌👌

    ReplyDelete
    Replies
    1. Njan alle njan. Twist okke varum..
      😉😂

      Delete

A Wall in Madras