"രാവിലെ ഒരു കേസിനെ കുറിച്ച് പറഞ്ഞത് ഓർമയുണ്ടോ?"
അപ്പോൾ അനിത വന്നിരുന്നു. അവൾ പറഞ്ഞു, "അതിന്റെ അന്വേഷണച്ചുമതല ആദ്യം മിഥ്യയ്ക്കായിരുന്നു. പിന്നീട് അത് എനിക്കായി. പിന്നെ നടന്നത് ആരും ഒരിക്കലും മറക്കില്ല."
ബാക്കി എല്ലാവരും അപ്പോഴേയ്ക്കും എത്തി. അനിത എല്ലാവരെയും നോക്കിയിട്ട്, "എല്ലാവരും എത്തിയില്ലേ അപ്പോ തുടങ്ങാം."
മിഥ്യ വാതിൽ അടച്ചു. എല്ലാവരും മുകളിലേക്ക് പോയി. നിരത്തിയിട്ടിരുന്ന കസേരകളിൽ എല്ലാവരും ഇരുന്നു. മിഥ്യ സംസാരിച്ചു തുടങ്ങി.
അപ്പോൾ അനിത വന്നിരുന്നു. അവൾ പറഞ്ഞു, "അതിന്റെ അന്വേഷണച്ചുമതല ആദ്യം മിഥ്യയ്ക്കായിരുന്നു. പിന്നീട് അത് എനിക്കായി. പിന്നെ നടന്നത് ആരും ഒരിക്കലും മറക്കില്ല."
ബാക്കി എല്ലാവരും അപ്പോഴേയ്ക്കും എത്തി. അനിത എല്ലാവരെയും നോക്കിയിട്ട്, "എല്ലാവരും എത്തിയില്ലേ അപ്പോ തുടങ്ങാം."
മിഥ്യ വാതിൽ അടച്ചു. എല്ലാവരും മുകളിലേക്ക് പോയി. നിരത്തിയിട്ടിരുന്ന കസേരകളിൽ എല്ലാവരും ഇരുന്നു. മിഥ്യ സംസാരിച്ചു തുടങ്ങി.
"25/03/2019
രാവിലെ ആറര ആയപ്പോഴേക്കും പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിട്ട് ഫിറോസ് സർ കൊല്ലപ്പെട്ടു എന്നു പറഞ്ഞു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയിട്ട് അവിടെ നിന്ന് രണ്ടു പേരെ കൂട്ടി സംഭവസ്ഥലത്ത് എത്തി. ഷർട്ടിൽ നിന്ന് ഒരു പേപ്പർ കിട്ടി. ആ പേപ്പറിൽ എഴുതിയിരുന്നത് ഇതായിരുന്നു.
"Woe unto them that call evil good, and good evil; that put darkness for light, and light for darkness; that put bitter for sweet, and sweet for bitter!"
Isaiah 5:20
രാവിലെ ആറര ആയപ്പോഴേക്കും പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിട്ട് ഫിറോസ് സർ കൊല്ലപ്പെട്ടു എന്നു പറഞ്ഞു. ഞാൻ പൊലീസ് സ്റ്റേഷനിൽ പോയിട്ട് അവിടെ നിന്ന് രണ്ടു പേരെ കൂട്ടി സംഭവസ്ഥലത്ത് എത്തി. ഷർട്ടിൽ നിന്ന് ഒരു പേപ്പർ കിട്ടി. ആ പേപ്പറിൽ എഴുതിയിരുന്നത് ഇതായിരുന്നു.
"Woe unto them that call evil good, and good evil; that put darkness for light, and light for darkness; that put bitter for sweet, and sweet for bitter!"
Isaiah 5:20
ഷർട്ടിൽ നിന്ന് ഫിംഗർപ്രിന്റ് കിട്ടിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് 12 മുറിവുകളുണ്ടായിരുന്നു. എട്ടെണ്ണം ആഴമേറിയതാണ്. മാത്രമല്ല 24ന് രാത്രി 8 മണിയോടെയാണ് ഫിറോസ് സർ കൊല്ലപ്പെട്ടത്. ഫിംഗർപ്രിന്റ് പരിശോധിച്ചപ്പോൾ അത് അഭിജിത്തിന്റെ ആണെന്നു മനസ്സിലായി.
അഭിജിത്ത് സുദേവൻ. 32 വയസ്സ്. വിങ്സ് കോസ്മെറ്റിക്സിന്റെ മാനേജർ. അയാളുടെ വീട്ടിൽ ചെന്നപ്പോഴാണ് മനസ്സിലായത് 24നു ശേഷം അഭിജിത്ത് വീട്ടിൽ ചെല്ലുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഫോൺ വിങ്സിൽ തന്നെയാണ് ഉണ്ടായിരുന്നത്. എല്ലാ പൊലീസ് സ്റ്റേഷനിലും മെസേജ് അയച്ചു. മാത്രമല്ല റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എയർപോർട്ട് അങ്ങനെ എല്ലാ സ്ഥലങ്ങളിലെയും CCTV പരിശോധിച്ചു. അഭിജിത്തോ അയാളോട് രൂപസാദൃശ്യമുള്ള ആരെങ്കിലുമോ അവിടെയെങ്ങും ഇല്ലായിരുന്നു.
29ന് രാവിലെയാണ് അഭിജിത്തിന്റെ ബോഡി കിട്ടിയത്. ഒരു പേപ്പറും കിട്ടി.
"A beautiful face can mask great evil..."
Francine River
"A beautiful face can mask great evil..."
Francine River
ശരീരത്തിൽ 12 മുറിവുകളുണ്ടായിരുന്നു എട്ടെണ്ണം ആഴമേറിയതാണ്. ഫിംഗർപ്രിന്റ് വിങ്സിന്റെ സെക്യൂരിറ്റി ആയിരുന്ന ഡാനിയേൽ എന്ന ഒരാളുടെ ആയിരുന്നു. ഡാനിയേലിന്റെ ബോഡി എപ്പോൾ വേണമെങ്കിലും ലഭിക്കാം. കാരണം ഡാനിയേൽ മിസ്സിങാണ്. ഇന്ന് വിങ്സിൽ പോയിരുന്നു. ഡാനിയേൽ 28ന് വൈകിട്ട് 6 മണിയോടെയായിരുന്നു ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ അന്ന് അയാൾ ജോലിക്കു വന്നില്ല.
അയാളെ വൈകിട്ട് നാലു മണിക്ക് കണ്ടതായി അയാളുടെ വീടിനടുത്തുള്ള ഒരു ചായക്കടക്കാരൻ പറഞ്ഞു. അതിനർത്ഥം... വൈകിട്ട് അയാളെ തട്ടിക്കൊണ്ട് പോയിട്ടുണ്ടാകും. രാത്രി എട്ടു മണ്ടിക്കാണ് അഭിജിത്ത് കൊല്ലപ്പെട്ടത്. അതിൽ രണ്ടു കാര്യം ഉണ്ട്.
1. അഭിജിത്തിനെ കൊന്ന ആളിനെ ഡാനിയേൽ കണ്ടിട്ടുണ്ടാകും. ഡാനിയേലിനെ ജീവനോടെ കിട്ടുകയാണെങ്കിൽ അയാളെ കണ്ടുപിടിക്കാൻ കഴിയും.
2. നാല് മണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന ദൂരത്തിലാണ് അയാൾ ഉള്ളത്. "
അയാളെ വൈകിട്ട് നാലു മണിക്ക് കണ്ടതായി അയാളുടെ വീടിനടുത്തുള്ള ഒരു ചായക്കടക്കാരൻ പറഞ്ഞു. അതിനർത്ഥം... വൈകിട്ട് അയാളെ തട്ടിക്കൊണ്ട് പോയിട്ടുണ്ടാകും. രാത്രി എട്ടു മണ്ടിക്കാണ് അഭിജിത്ത് കൊല്ലപ്പെട്ടത്. അതിൽ രണ്ടു കാര്യം ഉണ്ട്.
1. അഭിജിത്തിനെ കൊന്ന ആളിനെ ഡാനിയേൽ കണ്ടിട്ടുണ്ടാകും. ഡാനിയേലിനെ ജീവനോടെ കിട്ടുകയാണെങ്കിൽ അയാളെ കണ്ടുപിടിക്കാൻ കഴിയും.
2. നാല് മണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന ദൂരത്തിലാണ് അയാൾ ഉള്ളത്. "
To be continued

Waiting for th next dear. Keep going
ReplyDeleteThrilling... Well done Ancy... 👍
ReplyDelete